മണിമുത്ത് - രണ്ട്
കാട് മണിയെ നല്ല കാര്യങ്ങള്‍ മാത്രമാണ് പഠിപ്പിച്ചത്. കാട്ടിലെ സഹവാസം അവനെ ഒരു ധൈര്യശാലിയുമാക്കി. അതുകൊണ്ടു തന്നെ ആപത്ഘട്ടങ്ങളില്‍ യുക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ അവന്റെ കൊച്ചു മനസ്സിന് എളുപ്പം കഴിഞ്ഞു. സഹജീവികളോടെല്ലാം ദയയും കാരുണ്യവും കാണിക്കാന്‍ ഉമ്മയും അവനെ പഠിപ്പിച്ചു.
അവന്‍ വൃദ്ധന്റെ അരികില്‍ കുനിഞ്ഞിരുന്നു.അയാള്‍ കുറുകിയ ശബ്ദത്തില്‍ ശ്വാസോഛ്വാസം ചെയ്യുന്നുണ്ടെന്നു മനസ്സിലാക്കി. അപ്പോള്‍ അവന്‍ അയാളുടെ നെഞ്ചില്‍ കുലുക്കി വിളിച്ചു. ആ.. ആ.. എന്നു വൃദ്ധന്‍ ഞരങ്ങാന്‍ തുടങ്ങിയപ്പോള്‍ അവനും ആശ്വസിച്ചു.
എന്താ ഉപ്പാപ്പാ എന്നവന്‍ ചോദിച്ചപ്പോഴേക്കും അയാള്‍ കണ്ണുമിഴിച്ചു. അവന്‍ അയാളെ എഴുന്നേല്‍പ്പിച്ചിരുത്തി. അപ്പോള്‍ തനിക്കിത്തിരി വെള്ളം വേണമെന്ന് ഒരുവിധം വൃദ്ധന്‍ പറഞ്ഞൊപ്പിച്ചു. അവന്‍ ചുറ്റും നോക്കി.പിന്നെ ഓര്‍ത്തു നോക്കി. അടുത്തൊന്നും വീടുകളില്ലാത്തതു കൊണ്ട് വെള്ളം കിട്ടാന്‍ മാര്‍ഗ്ഗമൊന്നും കണ്ടില്ല.
" ഉപ്പാപ്പാ വെള്ളം കിട്ടാന്‍ കുറച്ചു കൂടെ പോകണം "
വൃദ്ധന്‍ അവനെ ദയനീയമായി നോക്കി. അപ്പോള്‍ അവനൊരു സൂത്രം തോന്നി. അവന്‍ ചോദിച്ചു :
" ഉപ്പാപ്പാ തല്‍ക്കാലം കുറച്ച് ആട്ടിന്‍ പാല്‍ മതിയോ..? "
വൃദ്ധന്‍ തലകുലുക്കി. ഊം.. എന്തായാലും തന്റെ തൊണ്ടയൊന്നു നനഞ്ഞു കിട്ടിയാല്‍ മതിയെന്ന മട്ടിലായിപ്പോയിരുന്നു അയാള്‍
അവന്‍ ഒരു ഇലക്കുമ്പിളില്‍ ആട്ടിന്‍ പാല്‍ കറന്നു. വൃദ്ധന്റെ വായിലേക്ക് ഒഴിച്ചുകൊടുത്തു.അതു കുടിച്ച് ഹാവൂ..എന്ന് അയാള്‍ ആശ്വാസത്തോടെ പുഞ്ചിരിച്ചു.
ഉപ്പാപ്പ ഇന്നൊന്നും കഴിച്ചില്ലേ എന്ന അവന്റെ ചോദ്യത്തിനും വൃദ്ധന്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു. ഉപ്പാപ്പ കലീബയല്ലേ എന്ന അടുത്ത ചോദ്യത്തിന് അതേയെന്നയാള്‍ തന്റെ നീണ്ട താടി തടവി.ഞാനൊരു കലീബയാണ്.നാടുകള്‍ ചുറ്റുന്ന കലീബ.നാട്ടുകാര്‍ക്ക് നല്ലതു മാത്രം പറഞ്ഞുകൊടുക്കുന്ന കലീബ.. അയാള്‍ അവന്‍റെ നെറുകില്‍ തലോടി.
നീയാരാണ്..? നിന്റെ പേരെന്താണ്..?
ഞാന്‍ മണിയാണ്.. ഈ ആടുകളെയും കൊണ്ട് കാട്ടില്‍ നിന്നും വരികയാണ്.
അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ.. നിന്റെ വീടെവിടെയാണ്..? ഇന്ന് രാത്രി എനിക്കു തങ്ങാന്‍ വേറെ ഒരിടമില്ല..
വളരെ പ്രതീക്ഷയോടെയാണ് കലീബയുടെ വാക്കുകള്‍ . അവന്‍ അതിന്റെ പൊരുള്‍ എളുപ്പം മനസ്സിലാക്കി.
ഉപ്പാപ്പ വരൂ.. ഇന്നെന്‍റെ വീട്ടില്‍ കൂടാം.. നടന്നൂടെ..? ഞാന്‍ പിടിക്കാം.. എഴുന്നേറ്റോളൂ..
നീ ഉപ്പാപ്പയുടെ ആ വടി ഒന്നെടുത്ത് തരൂ.. പിന്നെ എന്റെ ഭാണ്ഡവും.
വൃദ്ധന്‍ വടി കുത്തിപ്പിടിച്ച് എഴുന്നേറ്റു നിന്നു. അവന്‍ അയാളെ നടക്കുവാന്‍ സഹായിച്ചു. അതുവരെ കാത്തു നിന്ന ആടുകള്‍ അവനെ മനസ്സിലാക്കിയ മട്ടില്‍ വീണ്ടും നടന്നു പോയി. അങ്ങിനെ അവര്‍ വീട്ടിലെത്തി.
ഉമ്മ അവനെ കാത്ത് ഉമ്മറത്തു കുത്തിയിരിക്കുകയായിരുന്നു. മണ്‍തിണ്ണയില്‍ കത്തിച്ചു വച്ച ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍ ഉമ്മയുടെ മുഖത്തെ ഉല്‍ക്കണ്ഠയും ഭയവുമൊക്കെ തിരിച്ചറിയാമായിരുന്നു. മകന്റെ കൂടെ ഒരു കലീബയെ കൂടി കണ്ടപ്പോള്‍ അവര്‍ ബഹുമാനത്തോടെ അകത്തേക്കു നടന്ന് വാതില്‍ മറവില്‍ നിന്നു. മണി ഉണ്ടായ കാര്യങ്ങളെല്ലാം ഉമ്മയെ ധരിപ്പിച്ചു. അവര്‍ ഒരു പുല്‍പ്പായ കൊണ്ടുവന്നു ഉമ്മറത്തു വിരിച്ചു.
ഇരുന്നോളിന്‍ .. കുറച്ചു കഴിയുമ്പോഴേക്കും കഞ്ഞിയൊക്കെ ആവും.
അതൊക്കെ മതി. തല്‍ക്കാലം കുറച്ചു വെള്ളം കിട്ടണം. നിസ്കരിച്ചു കഴിഞ്ഞു വിശേഷങ്ങള്‍ ഒക്കെ പറയാം.
മണി അകത്തേക്കു പോയി. കാട്ടുപഴങ്ങള്‍ കൊച്ചുപെങ്ങളുടെ കൈയ്യില്‍ വച്ചു കൊടുത്തു കൊണ്ട് അവന്‍ പറഞ്ഞു: മോളറിഞ്ഞോ പുറത്തൊരു കലീബയിരിക്കുന്നുണ്ട്. പാവം, വഴിയില്‍ കിടക്കുകയായിരുന്നു.ഞാന്‍ വിളിച്ചുകൊണ്ടു പോന്നു.
അവള്‍ ശൂന്യതയിലേക്ക് കാതോര്‍ത്തു: ആ .. കേള്‍ക്കാനുണ്ട്.. വളരെ വയസ്സായ ആളാണെന്നു തോന്നുന്നു.
അതേ.. വളരെ വയസ്സനാണ്. ചിലപ്പോള്‍ നൂറ് വയസ്സു കാണും.
ആയിരിക്കും.. മണിക്കും അക്കാര്യത്തില്‍ സംശയം ഒന്നുമില്ല.
എങ്കില്‍ ഇക്കാക്കാ എനിക്ക് കണ്ണുകാണാനുള്ള എന്തെങ്കിലും മരുന്ന് ആ കലീബയുടെ കയ്യിലുണ്ടോന്ന് ഒന്നു ചോദിച്ചു നോക്കിയാലോ..?
അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ ചങ്കിടറി.
ചോദിക്കാം.. ഇപ്പോള്‍ തന്നെ ചോദിക്കാം എന്നു അവളെ സമാധാനിപ്പിച്ചുകൊണ്ട് അവന്‍ പുറത്തേക്കു വന്നു.അപ്പോള്‍ കലീബ നിസ്കാരപ്പായയില്‍ എല്ലാം മറന്നുകൊണ്ടുള്ള പ്രാര്‍ഥനയിലായിരുന്നു. പ്രാര്‍ഥന കഴിഞ്ഞപ്പോഴേക്കും ഉമ്മ കലീബയുടെ മുന്നില്‍ കഞ്ഞിപ്പാത്രം കൊണ്ടു വന്നു വച്ചു. കലീബ സാവധാനം കഞ്ഞി കുടിച്ചു.പിന്നെ കൈകളുയര്‍ത്തി പ്രാര്‍ഥിച്ചു.
മോന്‍ വരൂ..കഞ്ഞി കുടിച്ചു കഴിഞ്ഞപ്പോള്‍ കലീബ മണിയെ വിളിച്ച് അരികിലിരുത്തി.
നീ മിടുക്കനാണ്.. നല്ലവനാണ്.. കലീബ അവനെ തലോടി. അനന്തരം അവന്റെ ഉമ്മയോടു പറഞ്ഞു:
മോളെ.. ഇവന്‍ നിന്റെ ഭാഗ്യമാണ്. ഇങ്ങിനെയുള്ള നല്ല സന്താനങ്ങളാണ് മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വത്ത്. എല്ലാം പടച്ചവന്റെ കാരുണ്യം.അതിന്നു നീ അവനോടെന്നും നന്ദി പറയണം.
ഉമ്മയുടെ നിറകണ്ണുകള്‍ മണി കാണുന്നുണ്ടായിരുന്നു. അപ്പോഴാണ് വാതില്‍ മറവില്‍ നിന്നും പാത്തുവിന്റെ നിഴല്‍ പ്രത്യക്ഷപ്പെടുന്നത്. കലീബ അവളെ വിളിച്ചു.
അല്ല.. ഇതാരാണ് ..? ഉപ്പാപ്പടെ അടുത്തേക്ക് വാ മകളേ..
ഇതാണ് എന്റെ കൊച്ചുപെങ്ങള്‍ പാത്തു.. മണി പറഞ്ഞു.
ഉമ്മ പാത്തുവിനെ കൈപ്പിടിച്ചു കൊണ്ടുവന്ന് കലീബയുടെ അടുത്തിരുത്തി. കലീബ അവളുടെ മൂര്‍ദ്ധാവില്‍ കൈപ്പത്തി വച്ചപ്പോള്‍ അവള്‍ അകക്കണ്ണുകൊണ്ട് എല്ലാം കാണും വിധം മുഖമുയര്‍ത്തി. അപ്പോള്‍ കലീബ ആ കണ്ണുകള്‍ കണ്ടു.
അപ്പോഴേക്കും മണി പറഞ്ഞു: ഉപ്പാപ്പാ.. ഇവള്‍ക്ക് രണ്ടു കണ്ണും കാണില്ല.. ഇവള്‍ ഇതുവരെ ഒന്നും കണ്ടിട്ടില്ല..
കലീബ ഒന്നും മിണ്ടിയില്ല. രണ്ടു വിരലുകള്‍ കൊണ്ട് പാത്തുവിന്റെ കണ്‍പോളകള്‍ വിടര്‍ത്തി അതിലെന്തോ തിരയുന്നതുപോലെ കുറെ സമയം നോക്കിക്കൊണ്ടിരുന്നു. പിന്നെ അവളെ ആശ്വസിപ്പിച്ചു: എല്ലാം കാണുന്ന അല്ലാഹു ഉണ്ടല്ലോ.. പിന്നെന്തിന് ബേജാറാവണം? ആ സര്‍വ്വശക്തന്‍ നിന്നെയും കാത്തു രക്ഷിക്കും..
കലീബയുടെ നീണ്ടതാടിയില്‍ അപ്പോഴും നമസ്കാരത്തിന് അംഗശുദ്ധി വരുത്തിയതിന്റെ വെള്ളത്തുള്ളികള്‍ തങ്ങി നില്‍പ്പുണ്ടായിരുന്നു. അതില്‍ ചിലത് പാത്തുവിന്റെ കണ്ണില്‍ നിന്നും ഉതിര്‍ന്നുവീണ കണ്ണുനീര്‍ത്തുള്ളികളുമായി ആ പുല്‍പ്പായില്‍ ഇടകലര്‍ന്നു.
നോക്കൂ മക്കളെ..നമ്മള്‍ ചെയ്യുന്ന നന്മകള്‍ മാത്രമാണ് പില്‍ക്കാലത്ത് ശ്രേഷ്ഠമായ കര്‍മ്മങ്ങളായിത്തീരുന്നത്. അങ്ങിനെയുള്ള ഉത്തമമായ കര്‍മ്മങ്ങള്‍ പല അത്ഭുതങ്ങളുമായി നമ്മെത്തന്നെ അനുഗ്രഹിക്കും.നാടോടിയായ ഈ ഫക്കീറിനെ അനുഭവങ്ങള്‍ അതാണ് പഠിപ്പിച്ചത്.അതുകൊണ്ട് എപ്പോഴും നല്ലതുമാത്രം ചിന്തിക്കുക.നന്മ മാത്രം പ്രവര്‍ത്തിക്കുക. ഇനിയുള്ളതെല്ലാം റബ്ബിന്‍റെ കയ്യിലാണ്.
കലീബ അവളെ തലോടി ആശ്വസിപ്പിച്ചു. പിന്നെ പല നാടുകളില്‍ ചുറ്റിസ്സഞ്ചരിച്ചതും പലതരം മനുഷ്യരെ കണ്ടുമുട്ടിയതുമായ കഥകള്‍ പറയാന്‍ തുടങ്ങി.ആ കഥയില്‍ അവളെക്കാള്‍ ഏറെ ദുഖിതരും അവരെക്കാള്‍ ദുരിതരും ആയ ഒരുപാട് ആളുകള്‍ കടന്നു വന്നു. ഓരോ കഥ കഴിയുമ്പോഴും അവരെക്കാളൊക്കെ സൌഭാഗ്യവാന്മാരായി പടച്ചതിനു അദ്ദേഹം അല്ലാഹുവിനോട് നന്ദി പറഞ്ഞു.
അങ്ങിനെ പറഞ്ഞു പറഞ്ഞു കലീബ ഉറങ്ങി.
(തുടരും)
" ഉപ്പാപ്പാ വെള്ളം കിട്ടാന്‍ കുറച്ചു കൂടെ പോകണം "
നീ ഉപ്പാപ്പയുടെ ആ വടി ഒന്നെടുത്ത് തരൂ.. പിന്നെ എന്റെ ഭാണ്ഡവും.
(തുടരും)
26 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന്‍ പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന്‍ നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
നന്മയുള്ള കഥ തുടരട്ടെ
ആശംസകള്‍
ഹമ്പട കള്ളാ മംച്ചൂ, സമ്മതിച്ചിരിക്കുന്നു.
(മെയില്‍ വഴി അറിയിച്ചതിനു നന്ദി ഭായീ)
//കലീബയുടെ നീണ്ടതാടിയില്‍ അപ്പോഴും നമസ്കാരത്തിന് അംഗശുദ്ധി വരുത്തിയതിന്റെ വെള്ളത്തുള്ളികള്‍ തങ്ങി നില്‍പ്പുണ്ടായിരുന്നു. അതില്‍ ചിലത് പാത്തുവിന്റെ കണ്ണില്‍ നിന്നും ഉതിര്‍ന്നുവീണ കണ്ണുനീര്‍ത്തുള്ളികളുമായി ആ പുല്‍പ്പായില്‍ ഇടകലര്‍ന്നു.//
അത്ഭുതങ്ങളുടെയും
തുടര്‍ന്ന് വായിയ്ക്കാം
ആശംസകൾ...
വളരെ രസകരമായ അവതരണ ശൈലി.. കാത്തിരിക്കാം മറ്റു ഭാഗങ്ങള്‍ക്കായി.
ഭാവുകങ്ങള്‍
ഭാനു കളരിക്കല്‍ ,
ഷാജു അത്താണിക്കല്‍ ,
Cv Thankappan ,
K@nn(())raan ,
ജോസെലെറ്റ് എം ജോസഫ് ,
ആൾരൂപൻ ,
എം.അഷ്റഫ് ,
ajith ,
Madhusudanan Pv ,
Mohammed kutty Irimbiliyam ,
vettathan g ,
Jefu Jailaf ,
വീ കെ ,
കുഞ്ഞൂസ്(Kunjuss),
ശ്രീനാഥന്‍ ,
prakashettante lokam ,
(റെഫി: ReffY),
വായനക്കും വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കും എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കും ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നു.
പാത്തു വേദനയായി. തുടരുക
മെയില്‍ അയക്കുക
ഈശ്വരചൈതന്യം തുളുമ്പുന്ന വാചകങ്ങള്‍.., എഴുത്ത് മനോഹരമായിരിക്കുന്നു. തുടരുക. അടുത്ത ലക്കത്തിന്നായി കാത്തിരിക്കാം.
ഇനിവേണം ആദ്യഭാഗം വായിക്കാന്‍ ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ