ദിശ്യം

കിഴക്കിനെക്കാള്‍ മുമ്പെ
വെളുക്കാറുണ്ട്,
എന്റെ പടിഞ്ഞാറെന്നും.
കൂകിയുണര്‍ത്തും കോഴികള്‍
ഉറക്കത്തില്‍പ്പെട്ട ഒട്ടകങ്ങളേയും
കൂകിയുണര്‍ത്തും കോഴികള്‍
ഉറക്കത്തില്‍പ്പെട്ട ഒട്ടകങ്ങളേയും
ചാണകത്തില്‍ കുളിച്ച കന്നുകളെയും
അകിടൊട്ടിയ ആട്ടിന്‍പറ്റങ്ങളെയും.
കാടും മലയും അയവിറക്കി
മൂടല്‍ മഞ്ഞിലൂടവ
തരിശുപാടങ്ങളില്‍ മേയും.
നരകത്തിന്റെ തീമുഖമില്ലാത്ത
അപരിചിതരുടെ ശവദാഹമില്ലാത്ത
അവയുടെ പ്രഭാതങ്ങളിലേക്കാണ്
എന്റെ തെക്കും വടക്കും
എന്നും കണ്ണുവച്ചു കിടക്കുന്നത്.
പെരുവഴിയില്‍ കാലിടറുമ്പോള്‍
ദൈവനാമങ്ങളുരുവിടും.
വിരലുകളില്‍ നിന്ന് തേന്‍ ചോരുമ്പോള്‍
മൃഗനാമങ്ങളുരുവിടും.
പകലും രാവും പോലെ
വെയിലും മഞ്ഞും പോലെ
വിരുദ്ധ ജന്മങ്ങളുടെ
ഉടലൊട്ടിയ ആ കിടപ്പിലും.
ആടും കന്നും വളര്‍ന്ന്
ആകാശം മാഞ്ഞു തുടങ്ങിയതിനാല്‍
കാക്കകരഞ്ഞാലും
കോഴി കൂകിയാലും
എന്റെ തെക്കുവടക്കിലിപ്പോഴും
കിഴക്കുദിച്ചു
പടിഞ്ഞാറസ്തമിക്കുന്നു.
മൂടല്‍ മഞ്ഞിലൂടവ
തരിശുപാടങ്ങളില്‍ മേയും.
നരകത്തിന്റെ തീമുഖമില്ലാത്ത
അപരിചിതരുടെ ശവദാഹമില്ലാത്ത
അവയുടെ പ്രഭാതങ്ങളിലേക്കാണ്
എന്റെ തെക്കും വടക്കും
എന്നും കണ്ണുവച്ചു കിടക്കുന്നത്.
പെരുവഴിയില്‍ കാലിടറുമ്പോള്‍
ദൈവനാമങ്ങളുരുവിടും.
വിരലുകളില്‍ നിന്ന് തേന്‍ ചോരുമ്പോള്‍
മൃഗനാമങ്ങളുരുവിടും.
പകലും രാവും പോലെ
വെയിലും മഞ്ഞും പോലെ
വിരുദ്ധ ജന്മങ്ങളുടെ
ഉടലൊട്ടിയ ആ കിടപ്പിലും.
ആടും കന്നും വളര്‍ന്ന്
ആകാശം മാഞ്ഞു തുടങ്ങിയതിനാല്‍
കാക്കകരഞ്ഞാലും
കോഴി കൂകിയാലും
എന്റെ തെക്കുവടക്കിലിപ്പോഴും
കിഴക്കുദിച്ചു
പടിഞ്ഞാറസ്തമിക്കുന്നു.
18 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
ദിക്കുകളും ദ്രിശ്യങ്ങളും നഷ്ടപ്പെടുന്ന ഈ ചിന്ത ഇഷ്ടമായി
ആശംസകള്‍
ആശംസകള്‍
നിധീഷ് കൃഷ്ണന്
വളരെ ഇഷ്ടമായി. നന്നായി എഴുതി. ആശംസകള്‍
സ്നേഹത്തോടെ,
ഗിരീഷ്
അങ്ങിനെ ഒരു മോഹം എനിക്ക് തന്നു ഒരുവരി .മാഷിന്റെ ആടല്ലേ ഒരിക്കല്‍ അത് ആകാശത്ത് മേയും
നല്ല വിഷയം.. നന്നായി എഴുതി..
'പെരുവഴിയില്‍ കാലിടറുമ്പോള്‍
ദൈവനാമങ്ങളുരുവിടും.
വിരലുകളില്‍ നിന്ന് തേന്‍ ചോരുമ്പോള്‍
മൃഗനാമങ്ങളുരുവിടും."
________________
ഓരോ വരിയും ദിവ്യമായ ദിശ്യം പകരുന്നു.നാഥന് അനുഗ്രഹിക്കട്ടെ !
അവതരണത്തിൽ ഒരു കവിത്യമുണ്ട്
വരവുര്‍ ഹയര്‍ സെക്കണ്ടറി സ്കുളില്‍ ജോലി ചെയ്യുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ