വേലി
കെട്ടലാണ് കഷ്ടം.
മുള്ളു വെട്ടുമ്പോഴെ മുറിയും
മുളയിലെ ബന്ധങ്ങള്‍ .
തറി നാട്ടിയാല്‍ പൊടിക്കും
തലനാരിഴ പ്രശ്നങ്ങള്‍ .
എത്ര കെട്ടിയാലും കാണും
എന്തെങ്കിലും ചില പഴുതുകള്‍ .
ഉപ്പൊ മുളകൊ വായ്പ്പ വാങ്ങാം..
ആടോ പശുവോ വേലി ചാടാം..
തുമ്പികളിരിക്കുന്നു ചില കമ്പുതെല്ലുകളില്‍ .
പുഞ്ചിരി വിരിയുന്നു ചില കൊമ്പുചില്ലകളില്‍ .
പ്രണയം പൂക്കുന്നിടത്തൊക്കെ
പുകഴ്ത്തിക്കെട്ടലുകള്‍ .
പുകയുന്നവര്‍ക്കിടയില്‍ ചില
താഴ്ത്തിക്കെട്ടലുകള്‍ .
വിളഞ്ഞവര്‍ക്കിടയിലെന്നും വളച്ചു കെട്ടലുകള്‍ .
വിളവ് തിന്നു മുടിക്കുന്നവര്‍ക്കിടയില്‍
മുനവച്ചും മുള്ളുവച്ചും ചില മതില്‍ വേലികള്‍ .
മതിലുകള്‍ എളുപ്പം കെട്ടാം,
അത്, പൊളിക്കലാണ് കഷ്ടം.
കൊടികളും ചിഹ്നങ്ങളും കുടിവച്ചിരിക്കും
മനുഷ്യരും മതങ്ങളും അതിരിട്ടിരിക്കും
വഴിതെറ്റി വന്നവരെ വലവിരിച്ച് പിടിക്കും.
വഴിമാറിപ്പോയവരെ കെണിവച്ചു കുടുക്കും.
മഹത്വവല്‍ക്കരിക്കപ്പെട്ട ബഹുനിലകളില്‍
പ്രലോഭനങ്ങള്‍ പ്രദര്‍ശിപ്പിക്കും.
കെട്ടാനും പൊളിക്കാനും പറ്റാത്ത
മഹാത്ഭുതങ്ങളുടെ ഉയരത്തില്‍
വളര്‍ന്നു നില്‍ക്കുന്നു ചില വന്‍മതിലുകള്‍ .
പേരിനൊരു വേലിയുണ്ടാകുമെങ്കിലും
നേര്‍വഴി മാത്രം നയിക്കുന്നവര്‍
മാവേലി നാടൊഴിഞ്ഞു പോയപ്പോള്‍
വാമനനെപ്പോലെ ചില വയ്യാവേലികള്‍
വേലിയേറ്റങ്ങളില്‍ വാണരുളുന്നു..
വേലിയിറക്കങ്ങളില്‍ വീണുരുളുന്നു..
23 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
അഭിനന്ദനങ്ങള്‍ ,പ്രിയപ്പെട്ട സുഹൃത്തേ.
"വേലിയ്ക്കകത്ത്" ആണെങ്കിൽ പൊളിയ്ക്കാൻ പാടുപെടും. .... മാമന്റെ കാര്യം തന്നെ.
വെലികളിലൂടെയുള്ള വേര്‍തിരിക്കല്‍ ഇഷ്ടായി.
മുളയിലെ ബന്ധങ്ങള്‍ .
തറി നാട്ടിയാല്‍ പൊടിക്കും
തലനാരിഴ പ്രശ്നങ്ങള്‍ .
നല്ല വരികള്‍. , ലളിതമായ വരികളിലൂടെ നല്ലൊരു ആശയം അവതരിപ്പിച്ച ഈ കവിതയ്ക്ക് അഭിനന്ദനങ്ങള്‍ !
പുകഴ്ത്തിക്കെട്ടലുകള്‍ .
പുകയുന്നവര്‍ക്കിടയില്‍ ചില
താഴ്ത്തിക്കെട്ടലുകള്‍ !!!!
മതിലുകൾ കെട്ടാം - പൊളിക്കാൻ പ്രയാസമാണ്.
നല്ല നിരീക്ഷണം ., നല്ല കവിതയായി.
കവിത നന്ന്
മാവേലി നാടൊഴിഞ്ഞു പോയപ്പോള്‍
വാമനനെപ്പോലെ ചില വയ്യാവേലികള്‍
വേലിയേറ്റങ്ങളില്‍ വാണരുളുന്നു..
വേലിയിറക്കങ്ങളില്‍ വീണുരുളുന്നു....
തികച്ചും അന്വര്‍ത്ഥമായ വരികള്‍ ...
കെട്ടലാണ് കഷ്ടം<<< സത്യം
നല്ല കവിത
“വേലികൾ...മുള്ളുകൾ തീർത്ത വേദനകൾ...മനസ്സുകളിലേറ്റ ഉണങ്ങാത്ത മുറിവുകൾ...ഒട്ടേറെ വ്യാഖ്യാന സധ്യതകളുള്ള കവിത..”
ഇക്കാ... കവിത വളരെ നന്നായിട്ടുണ്ട്..
ഇഷ്ടപ്പെട്ടു മുഹമ്മദ് ഭായ്.
ആശംസകള്‍
വേലിയേയും മതിലിനേയും പ്രതീകവത്ക്കരിച്ച് മനുഷ്യത്വത്തിന്റെ മഹിത സന്ദേശങ്ങള്‍ കവിതയില്‍ മനോഹരമായി സന്നിവേശിപ്പിച്ച രീതി അതീവഹൃദ്യം.
കവിതയിലെ ഈ കയ്യടക്കത്തിന് അനുമോദനങ്ങള്‍.
അസ്സലായിരിക്കുന്നെന്നെ പരയാങ്കഴിയൂ ..കൂടുതല്‍ വിശദീകരിക്കാന്‍ എനിക്കറിയില്ല .
സെപ്തംബര്‍ 23 ദേശാഭിമാനി വാരികയില്‍ ഈ കവിത പരാമര്‍ശിക്കപ്പെടുന്നുണ്ട് .
അത്, പൊളിക്കലാണ് കഷ്ടം.
അര്‍ത്ഥവത്തായ വരികള്‍ ......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ