ഗോപുര വിശേഷങ്ങള്‍

മണ്ണിൽ പിറക്കുമ്പോഴേക്കും
മാനത്ത് മുട്ടാന്‍ തുടങ്ങുന്നു;
മനസ്സിൽ കെട്ടിപ്പൊക്കുന്ന
നക്ഷത്ര ഗോപുരങ്ങള്‍
പകല്ക്കിനാവില് പടച്ചുണ്ടാക്കുന്ന
രാക്ഷസ ഗോപുരങ്ങള്‍
പട്ടുമെത്തയിൽ കിടന്നു പല്ലു മുളച്ച
പൂതനാ ഗൃഹങ്ങള്‍
ചുമരിലെന്നും തോരണം ചാര്‍ത്തിയ
ചില വര്‍ണ്ണമാളികകളില്‍ ,
ചുറ്റിനടന്നു നോക്കിയാല്‍ ചിത്രം ദാരുണം;
കാരുണ്യ രഹിതം.
കതകു തുറന്നാല്‍ കാനനസ്പര്‍ശമുള്ള
കാഴ്ച്ചബംഗ്ലാവുകളില്‍
കണ്ണൊന്നു തെറ്റിയാല്‍
വാനര ശല്യം.
മലപോലെ വളര്‍ന്നിട്ടും മുഖം തെളിയാതെ
ചില ബഹുനില മന്ദിരങ്ങള്‍ .
അനുഭവക്കടലിലസ്തമിക്കുന്ന
അഹം ഭാവങ്ങള്‍ .
മണ്ണില്‍ നിലംപൊത്തിപ്പോയ
മഹാ ഗോപുരാവശിഷ്ടങ്ങള്‍
മനസ്സില്‍ ചുമന്നു കഴിയുന്നുണ്ട്
ചില മാതൃകാ ഭവനങ്ങള്‍ .
രാപ്പകലുകളില്ലാതുള്ളിലൊരു
കാല്‍ത്തളയുടെ കിലുക്കം.
പായല്‍ച്ചുമരുകളിലതിന്റെ
പരിദേവനപ്പഴക്കം.
കാലപ്പഴക്കം കൊണ്ട് കരിപിടിച്ചവ
കടത്തിണ്ണകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടവ
നാവില്‍ സദാ ദൈവനാമങ്ങളോടെ
നാലുകെട്ടുകളില്‍ നാളെണ്ണുന്നവ.
ചിലതിലൊരിക്കലുമുണ്ടാവില്ല
ചിതലിന്നാസുര കാമനകള്‍ .
ഏകാന്തതയില്‍ കാവലിനില്ലതിന്‍
കാഴ്ച്ചയില്‍ കൊത്തുപണികള്‍ .
മുകളില്‍ ആകാശ മേലാപ്പും
മൂര്‍ദ്ധാവില്‍ ജീവിത മാറാപ്പും.
കാലുഷ്യമില്ലതിന്‍ കണ്ണുകളില്‍ .
കാംക്ഷകളില്ലതിന്‍ പ്രാര്‍ത്ഥനയില്‍ .
14 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
ചില ബഹുനില മന്ദിരങ്ങള്‍ .
അനുഭവക്കടലിലസ്തമിക്കുന്ന
അഹം ഭാവങ്ങള്‍ ....."
വിളഞ്ഞു കരുവാളിക്കുന്ന കതിരില്ലാ ജന്മങ്ങളുടെ ബിംബകല്പന അത്യാകര്‍ഷകം.അപ്പോഴും കവി സമാധാനിപ്പിക്കുന്നു -"ചിലതിലൊരിക്കലുമുണ്ടാവില്ല
ചിതലിന്നാസുര കാമനകള്‍ ."
അതീവഹൃദ്യതയോടെ വായിച്ചെടുക്കാന്‍ കഴിയുന്ന നല്ലൊരു കവിത സമ്മാനിച്ച പ്രിയ കവിക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ !
കൂടെ വിനീതമായൊരപേക്ഷ.ഈ കവിത നല്ലൊരു പ്രസിദ്ധീകരണത്തിനു അയച്ചു കൊടുക്കണേ.
പിന്നെ ഒരു പ്രധാനപ്പെട്ട കാര്യം:താങ്കളുടെ ബ്ലോഗിലേക്ക് പ്രവേശിക്കാന്‍ പറ്റുന്നില്ല.തുറക്കുമ്പോള്‍ വൈറസിന്റെ മുന്നറിയിപ്പാണ് വരുന്നത്.(താങ്കളുടെ ബ്ലോഗിലൂടെ, AJITH എന്നൊ മറ്റോ പേരുള്ള ആരുടെയോ സൈറ്റില്‍ നിന്നുള്ള മാല്‍വയറുകള്‍ പകരുവാന്‍ സാധ്യതയുണ്ട് എന്നാണ് അറിയിപ്പ്)എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ വേണ്ടത് ചെയ്ത് പരിഹരിക്കുമല്ലൊ.
വിണ്ട കാലു കുത്തി നടന്ന
വേനല്‍ പോലോരെണ്ണം.
വിഭ്രമങ്ങള്ക്കവധി നല്കുന്ന
വിശ്വാസ ബലമേറ്റിയ..
വിട്ടത്താല്‍ വിജയം വരിക്കുകില്‍.!!
മാനത്ത് മുട്ടാന്‍ തുടങ്ങുന്നു;
മനസ്സിൽ കെട്ടിപ്പൊക്കുന്ന
നക്ഷത്ര ഗോപുരങ്ങള്‍.....
അര്‍ഥവത്തായ വരികള്‍, നല്ല കവിത
T.U.ASOKAN,
faisalbabu.
ajith,
ശ്രീനാഥന്‍ ,
മുല്ല,
അഭിപ്രായങ്ങള്‍ക്ക് നന്ദി.
കാല്‍ത്തളയുടെ കിലുക്കം.
പായല്‍ച്ചുമരുകളിലതിന്റെ
പരിദേവനപ്പഴക്കം.
നന്നായി
mohammedkutty irimbiliyamന്റെ ബ്ലോഗില്‍ പോവുമ്പോളെനിക്കും ഇതേ പ്രശ്നം കാണിക്കുന്നു..
എല്ലാ നന്മകളും നേരുന്നു
ഇരിമ്പിളിയത്തു എവിടെയാണ് താങ്കള്‍ ?
ഏകദേശം നമ്മളൊരേ നാട്ടുകാരാ ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ