മനുഷ്യപര്‍വ്വം
വെറും കയ്യോടെ പുറപ്പെട്ടു പോയവര്‍
വന്മലകള് ചുമന്ന് തിരിച്ചെത്തുമ്പോള്‍
അനുനിമിഷം ഉദിച്ചുയരുന്നുണ്ട്
അനന്തവിസ്മയങ്ങളില്‍
അഗ്നിജന്മനക്ഷത്രങ്ങള്‍ .
അമരനാവാനുള്ള
മനുഷ്യമഹത്വം മനസ്സിലാക്കിയവ
ഭൂമിയുടെ ആകര്‍ഷണവലയത്തില്‍
ഒരു മനുഷ്യയൌവ്വനത്തിനു കൊതിച്ച്
അനവരതമലയുന്നു.
അസുരനാവാനുള്ള
മനസ്സിന് ജഡത്വം തിരിച്ചറിഞ്ഞവ
മനുഷ്യഭൂമികയെ ഭയന്ന്
ഒരജ്ഞാത ക്ഷീരപഥം തേടി
പ്രകാശവേഗത്തിലകലുന്നു.
പ്രപഞ്ചസമേതം
വളര്‍ന്നു വലുതാകുന്നുണ്ട്,
മനുഷ്യത്വത്തിനുവേണ്ടിയുള്ള
ഭൂമിയുടെയും നക്ഷത്രങ്ങളുടേയും
പ്രാര്‍ഥനാകിരണങ്ങള്‍ .
15 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
ജയരാജന് വടക്കയില്‍
വളര്‍ന്നു വലുതാകുന്നുണ്ടപ്പോഴും
മനുഷ്യത്വത്തിനുവേണ്ടിയുള്ള
ഭൂമിയുടെയും നക്ഷത്രങ്ങളുടേയും
പ്രാര്‍ഥനാകിരണങ്ങള്‍ .
കൊള്ളാം, വരികൾ നന്നായി.
വന്മലകള് ചുമന്ന് തിരിച്ചെത്തുമ്പോള്‍ ...
പലരുടേയും സ്വപ്നം :)
കവിത നന്നായി!
ഓഫ്: എന്റെ കുഞ്ഞുമ്മാന്റെ ഭര്‍ത്താവിന്റെ പേരും മുഹമ്മദ് എന്നാണ് (മണി) ആറങ്ങോട്ട് കര എഴുമങ്ങാടാണ് താമസം. അവരെ അറിയുമോ?
ഇഷ്ടപ്പെട്ടു കവിത.
പ്രാര്‍ഥനാകിരണങ്ങള്‍...മനുസ്യത്വത്തിനു വേണ്ടിത്തന്നെയാണ്. നന്നായി വരികൾ!
പ്രാര്‍ഥനാകിരണങ്ങള്‍ .
ആശംസകളോടെ,
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ