അയിലത്തല
തുറമുഖത്തൊളിച്ചിരിപ്പുണ്ടാകും
തിരകള്‍ക്കിടയിലെന്നും
വലവീശിയവരുടെ വിരലടയാളങ്ങള്‍
പതിഞ്ഞൊരു വന്‍കടല്‍ .
മണത്തു മണത്തു നടക്കുന്നുണ്ടാകും
എപ്പോഴുമൊരുപ്പുകാറ്റില്‍ ,
വിലപേശിയവരുടെ
വിയര്‍പ്പും വായ്നാറ്റവും.
വഴിപോക്കന്റെ തെറി, തുപ്പല്
ഒക്കെ മനസ്സില്‍ പറ്റിപ്പിടിക്കുമ്പോള്‍
ഒരയിലത്തലക്കതെല്ലാം എളുപ്പം
തിരിച്ചറിയാന്‍ കഴിയും.
ഉടല്‍മുറിവുകളില്‍ ഉറുമ്പരിക്കുമ്പോഴും
കിടത്തിപ്പൊറുപ്പിക്കാത്ത
കാക്ക,പൂച്ചകള്‍ .
കഴുത്തടക്കം കണ്ടിച്ചിട്ടും
കലിയടങ്ങാത്ത കത്തിപ്പകകള്‍
എല്ലാമെല്ലാം
അതെണ്ണിയെണ്ണിപ്പറയും.
ഒടുവിലെല്ലാവരേയും
തൊട്ടു തൊട്ടു കാണിക്കും.
ഒരോട്ടുകിണ്ണത്തില്‍
മണിമുട്ടിപ്പാടുന്നുണ്ടതിന്റെ
പെരുവഴിക്കാഴ്ച്ചകളില്‍
പിന്നെയും ചിലതെല്ലാം.
കാകായെന്നും
മ്യാവൂമ്യാവൂയെന്നും.
അരങ്ങിലേക്കൊ
അടുക്കളയിലേക്കോയെന്നറിയാത
ഫ്രീസറില്‍ നിന്നെടുത്തു
പൊരിവെയിലത്തിട്ടതിന്റെ
ഒരുണക്കം മാത്രമാണപ്പോള്‍
അതിന്റെ മുള്ളിന്റെയുള്ളില്‍ .
24 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
ആഹ് നന്നേ ബോധിച്ചു.
എപ്പോഴുമൊരുപ്പുകാറ്റില്‍,
വിലപേശിയവരുടെ
വിയര്പ്പിന് വായ്നാറ്റം.
നല്ല കവിത.
ഒരുണക്കം മാത്രമാണപ്പോള്‍
അതിന്റെ മുള്ളിന്റെയുള്ളില്‍.
ഇഷ്ടപ്പെട്ടു...... :)
വളരെ ശക്തം
ഉറുമ്പരിക്കുമ്പോഴും
കിടത്തിപ്പൊറുപ്പിക്കാത്ത
കാക്കകള്‍ പൂച്ചകള്‍. "
കൊന്നാലും ചത്താലും വെറുതെ വിടില്ല.
ചിത്രകാരന്റെ ആശംസകള്‍ !
:)
തൊട്ടുതൊട്ടു കാണിക്കും.
വേവില്നിന്നുമുണര്ന്ന് മൊരിഞ്ഞ വിരലുകളൊന്ന് ചൂണ്ടാന്‍ കഴിഞ്ഞിരുന്നെങ്കില്‍......
നന്നായി പറഞ്ഞു.
ഗംഭീരമായി അയല വൃത്താന്തം. പൊരിവെയിലത്ത് കിടക്കുന്ന മുള്ള് ഞാനോ എന്നു മനസ്സില്‍.
അതാരും കാണുന്നില്ല
is that right?..or really meant so?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ