സ്വപ്നങ്ങളുടെ ഇരകള്‍
ഇണകളെത്തിരഞ്ഞും
ഉണര്‍ന്നവര്‍ക്കിടയില്‍
ഇരകളെത്തിരഞ്ഞും
സ്വപ്നങ്ങളിഴയുന്നു.
ചിതലരിച്ചു കഴിഞ്ഞ
പുറ്റുകള്‍ ചികഞ്ഞാല്‍
ഒരറ്റവുമില്ലാത്ത
ഭൂതവും ഭാവിയും.
പുലരിവര്‍ണ്ണങ്ങള്‍ തിരഞ്ഞാല്‍
ഒരെണ്ണമയമില്ലാത്ത
സന്ധ്യാ വര്‍ണ്ണനകള്‍ .
പണ്ടത്തെ പകലുകളിലേക്കൊരു
പ്രകാശത്തിന്റെ വേഗത.
പ്രവാസത്തിനപ്പോള്‍
വനവാസത്തിന്റെ തീഷ്ണത.
ചിലപ്പോള്‍ ,
പുതിയ ടാറിട്ടു കറുപ്പിച്ചപോലെ
പഴയ വെയില്‍പ്പാതകള്‍
പുതിയ മയില്‍ വാഹനങ്ങളുമായി
പഴയ മഴക്കാഴ്ച്ചകള്‍ .
കാല്ക്കുട ചൂടിയ കുഞ്ചുണ്ണി മാഷും
മുല്ലപ്പൂ ചൂടിയ ദാക്ഷായണി ടീച്ചറും
പുകമറക്കകത്തുനിന്നും
പുറത്തേക്കിറങ്ങുന്നു.
പൊടിവലിച്ചു മുഖം ചുവപ്പിച്ച്
വൈകിയെത്തിയവനെ വലത്തിട്ടു
മാധവന് മാഷിന്റെ വീറോടെ
വള്ളിച്ചൂരലിന്റെ കീറ്.
പുറപ്പെട്ടയിടത്തേക്കു തന്നെ
തിരിച്ചിഴയാന്‍ ശ്രമിക്കുമ്പോള്‍
ഉള്ളടക്കങ്ങളില്‍
നിന്നുണര്‍ന്നിട്ടുണ്ടാകും,
ഇരയുടെയിണക്കങ്ങളും
ഇണയുടെ പിണക്കങ്ങളും.
പുതപ്പില്‍ത്തന്നെ തിരിച്ചെത്തുമ്പോള്‍
പഞ്ഞിപോലെ ചുരുണ്ടും
പരുത്തിപോലെ ചുളിഞ്ഞും
രണ്ടു തലയിണകള്‍ .
17 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
നാടും പ്രവാസവും .പൊരിവെയിലും മഴയനക്കവും
സ്വപ്നവും യാഥാര്‍ത്യവും ഒക്കെ കൂടിക്കുഴഞ്ഞ് ഒരു ഐറണി സൃഷ്ടിച്ചിരിക്കുന്നു..
പുറ്റുകൾ ചിതലരിക്കുമോ?.. അതു ചിതലിന്റെ വാസ സ്ഥലമല്ലേ?
'പുലരിവര്‍ണ്ണങ്ങള്‍ തിരഞ്ഞാല്‍ ഒരെണ്ണമയമില്ലാത്തസന്ധ്യാ വര്‍ണ്ണനകള്‍. '
പുലരിവർണ്ണങ്ങൾ തിരഞ്ഞാൽ, എങ്ങനെയാണ് സന്ധ്യാ വർണ്ണനകൾ?
സംശയം മാത്രമാണ്.
കവിതയുടെ പേര് വളരെ ഇഷ്ടപ്പെട്ടു.
പുറ്റുകൾ ചിതലരിക്കുമോ?.. അതു ചിതലിന്റെ വാസ സ്ഥലമല്ലേ?
സാബുവിന്റെ ഈ ചോദ്യം എനിക്കും തോന്നി.
ബാക്കി എല്ലാം നന്നായി എന്ന് തോന്നുന്നു.
പരിമിതികളില്‍ ഒതുക്കിയ എഴുത്തിന് അതിന്റെതായ പോരായ്മകള്‍ കാണും.എഴുതിക്കഴിഞ്ഞും ഒരുപാട് തിരുത്തലുകള്‍ ശേഷിക്കുന്നുണ്ടാവാം.
എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കാം. "ചിതലരിച്ച" എന്ന വാക്കിന് "കാലാവശേഷമായത്" എന്ന ആലങ്കാരികമായ ഒരര്‍ത്ഥം കൂടിയുണ്ടല്ലോ. ചിതലുകള്‍ ഉപേക്ഷിച്ചുപോയവയാണ് പുറ്റുകളായിത്തീരുന്നത്. കാലഗതിയില്‍ പുറ്റുകളും(ശവകുടീരങ്ങള്‍) "കാലാവശേഷമാ"കുന്നു. അങ്ങിനെ "കാലാവശേഷമായ" പുറ്റുകള്‍ (ഓര്‍മ്മകളില്‍ മാത്രമാകുന്നു) പക്ഷെ അതില്‍ ചികഞ്ഞാല്‍ കണ്ടെത്താവുന്നതിന് കയ്യും കണക്കുമുണ്ടാവില്ല.
ഇനി പുലരിവര്ണ്ണങ്ങളിലേക്ക്..
ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ ഉദയത്തില്‍ തന്നെയില്ലേ ഒരസ്തമനം? (ജനനവും മരണവും) രണ്ടും ഒന്നല്ലെങ്കിലും ഒന്നിന്റെ ഇരുവശങ്ങളല്ലെ?
സ്വപ്നങ്ങള്‍ "ശവകുടീരങ്ങള്‍" ചികഞ്ഞും, "ജനനമരണങ്ങള്‍" തിരഞ്ഞും,പലരേയും നമ്മുടെ മുന്നിലെത്തിച്ചു തരാറില്ലേ..?
പ്രകാശത്തിന്റെ വേഗത.
പ്രവാസത്തിനപ്പോള്‍
വനവാസത്തിന്റെ തീഷ്ണത.
ഉള്ളില്‍ കൊള്ളുന്നുണ്ട് വാക്കുകള്‍!
നല്ല വരികള്‍
വനവാസത്തിന്റെ തീഷ്ണത.
ചിലപ്പോള്‍,
പുതിയ ടാറിട്ടു കറുപ്പിച്ചപോലെ
പഴയ വെയില്‍പ്പാതകള്‍
പുതിയ മയില്‍ വാഹനങ്ങളുമായി
പഴയ മഴക്കാഴ്ച്ചകള്‍.
വളരേയധികം ഇഷ്ടമായി വരികൾ.ഒരു നല്ല കവിത.എങ്കിലും ചിലവരികൾ അനാവശ്യമായിരുന്നോ എന്നൊരു സംശയം.
കവിത നന്നായിരിക്കുന്നു.
തിങ്ങി വിങ്ങി നില്‍പ്പുണ്ട്
വരികള്‍ ഇഷ്ടടമായി
തിരിച്ചിഴയാന്‍ ശ്രമിക്കുമ്പോള്‍
ഉള്ളടക്കങ്ങളില്‍
നിന്നുണര്‍ന്നിട്ടുണ്ടാകും,
ഇരയുടെയിണക്കങ്ങളും
ഇണയുടെ പിണക്കങ്ങളും.
പുതപ്പില്‍ത്തന്നെ തിരിച്ചെത്തുമ്പോള്‍
പഞ്ഞിപോലെ ചുരുണ്ടും
പരുത്തിപോലെ ചുളിഞ്ഞും
രണ്ടു തലയിണകള്‍..
eerkkunna padhivu ee kavitha. kavithagal nalladhu nannallaadhadhu yennu onnumilla... adhu vaayikumpol unarnnal madhi adhanu aa kavithaiyude jeevidham ... very nice
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ