പരിണാമം

കലില്‍ പൊള്ളും
അനുഭവങ്ങള്‍  
രാത്രിയില്‍ പുത്തന്‍
പരിഭവങ്ങള്‍
മഴയില്‍  മഞ്ഞില്‍ കാറ്റില്‍
പൊതു പരാതികള്‍
കാലത്തിന്‍റെ വഴികളില്‍
കലിയുടെ പ്രളയച്ചുഴികള്‍
കയങ്ങളില്‍ താഴുമ്പോള്‍
കരങ്ങളില്‍ ജീവാനുഗ്രഹങ്ങള്‍ .

പച്ചപിടിച്ച ജീവിതമൊരു 
പരീക്ഷണശാലയില്‍
കിടന്നു  പഴുക്കുമ്പോള്‍
ഭയാതിശയങ്ങള്‍ക്കെല്ലാം
രാസപരിണാമങ്ങള്‍
കൌമാരക്കാഴ്ച്ചകളില്‍
ജരാനരകള്‍ .

ഒടുവില്‍ ,
മിന്നലിലാകാശമുരുകാത്തത്
ഇടിനാദത്തിന്‍റെ ചുണ്ടുകള്‍
ദൈവത്തോട് 
യാചിക്കുമ്പോഴാണെന്നു
തിരിച്ചറിയുമ്പോള്‍
ഒരു പൂമരപ്പൊക്കത്തില്‍  നിന്നും
താഴേക്കുതിര്‍ന്നു വീഴുന്നു.
പിന്നെ,
ഒരു പുല്‍ക്കൊടിക്കൊപ്പം 
കിടന്ന്
പ്രാര്‍ഥനകളില്‍ വളരുന്നു.



  

14 coment�rios :

പച്ചപിടിച്ച ജീവിതമൊരു
പരീക്ഷണശാലയില്‍
കിടന്നു പഴുക്കുമ്പോള്‍
ഭയാതിശയങ്ങള്‍ക്കെല്ലാം
രാസപരിണാമങ്ങള്‍
കൌമാരക്കാഴ്ച്ചകളില്‍
ജരാനരകള്‍.

അവര്‍ണ്ണനീയം കവിതതന്‍ മായിക ലോകം,ആശംസകള്‍
കവിത ഇഷ്ടപ്പെട്ടു.
ആശംസകള്‍
അതെ പിന്നെ പുല്‍കൊടിക്കൊപ്പം വളരണം, അതാണ്‌ വളര്‍ച്ച.
പക്ഷെ ആ തിരിച്ചറിവിലേക്കെത്തുമ്പോഴെക്കും നാം ഏറെ വൈകിപ്പോകുന്നില്ലേ.
ആദ്യമേ അറിഞ്ഞിരുന്നെങ്കില്‍ എന്ന് കൊതിക്കുന്നു ഇല്ലേ.
ദാര്‍ശനിക മാനങ്ങളുള്ള വരികള്‍ .
nalla kavitha.....Aashamsakal..
ചില വരികള്‍ പിടിതരാതെ അകന്നു നിന്നു.അവയെ ഒന്നു രണ്ട് വട്ടം കൂടി പുണര്‍ന്നു ഞാന്‍.രണ്ടാമത്തേയും മൂന്നാമത്തേയും വായനയില്‍ പലതിനും ആഴമേറിയ അര്‍ത്ഥ തലങ്ങള്‍.ഇത് 'പരിണാമം' തന്നെ മുഹമ്മ്ദ്ക്കാ.ഇഷ്ടപ്പെട്ടു.
ആശംസകള്‍
നല്ല കവിത...
മിന്നലിലാകാശമുരുകാത്തത്ഇടിനാദത്തിന്‍റെ ചുണ്ടുകള്‍ ദൈവത്തോട് യാചിക്കുമ്പോഴാണെന്നുതിരിച്ചറിയുമ്പോള്‍.. ഈ വരികളുടെ മനോഹാരിതയിൽ.. പിടിതന്നെന്നു കരുതുമ്പോഴേക്കും കവിത വഴുതിപ്പോകുന്നു, സാഹേബ്!
ഇക്കവിതയ്ക്കൊരിടിനാദത്തിന്റെ മുഴക്കം... നന്നായി.
പൂമരപ്പൊക്കത്തില്‍ നിന്നും താഴേക്കുതിര്‍ന്നു വീഴുന്നു..

വീഴാനും വളരാനും വൈകുന്നു :) എന്നതാണ് സത്യം.
ആറ്റിക്കുറുക്കിയ നിരീക്ഷണങ്ങള്‍ ..കവിതയായ് പിറവികൊണ്ടു ..:)
തുടർന്നുമെഴുതൂ ആശംസകൾ...
പിന്നെ,
ഒരു പുല്‍ക്കൊടിക്കൊപ്പം
കിടന്ന്
പ്രാര്‍ഥനകളില്‍ വളരുന്നു.
ഇതെന്നുമൊരു ഭയമാണ്‍..................
follow ചെയ്തു, ഇനി കറക്റ്റ് ടൈം ല് എത്താം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Cancel Reply