വാസന്ത സ്മൃതികള്‍
ഒരു മണ്‍ചിരാതു
പോലെരിയും പകലിന്റെ
നെറുകില്‍ വീണ്ടും കടല്‍
പോലെരിയും പകലിന്റെ
നെറുകില്‍ വീണ്ടും കടല്‍
ചുംബനം ; സഗദ്ഗദം.
ഒരു വേപഥുവോടെ
ഒരു വേപഥുവോടെ
തുളുമ്പി നഭസ്സിന്റെ
മിഴികള്‍ നിറസ്സന്ധ്യ
മിഴികള്‍ നിറസ്സന്ധ്യ
യണിഞ്ഞ വഴിനീളെ
മലര്‍ച്ചെമ്പകത്തിന്റെ
തണലില്‍ വലം വച്ചു
കിളിക്കൊഞ്ചലോടന്തി
വെയിലിന് യാത്രാ മൊഴി.
പതിരായ്പ്പോവില്ല നിന്
പതിരായ്പ്പോവില്ല നിന്
പ്രാര്‍ത്ഥന , കതിരിട്ട
പവിഴപ്പാടങ്ങളെ
പവിഴപ്പാടങ്ങളെ
ത്തഴുകി തെന്നല്‍ മൊഴി.
പിരിയാന്‍ ഒരു മാത്ര
പിരിയാന്‍ ഒരു മാത്ര
ശേഷിക്കെ , മുകില്‍ പാതി
മറച്ച നിലാവിന്റെ
മറച്ച നിലാവിന്റെ
മുഖം നീര്‍ക്കണങ്ങളില്‍ .
പുലരാന്‍ ഒരു രാവു
പുലരാന്‍ ഒരു രാവു
ണ്ടെങ്കിലും ഇനി നിന്റെ
കിനാവില് , പകലുകള്‍
കിനാവില് , പകലുകള്‍
നക്ഷത്ര ദൂരം താണ്ടും.
പതിവായ് തേടും മേഘ
പതിവായ് തേടും മേഘ
വഴികള്‍ , ജലസ്മൃതി
നുകരും വേഴാമ്പലിന്
നുകരും വേഴാമ്പലിന്
ഹൃദയ വ്യഥയോടെ.
നിദ്രയില്‍ ദേശാടന
നിദ്രയില്‍ ദേശാടന
പ്പക്ഷിതന്‍ ചിറകടി..
നിന് മൌന ഗര്‍ത്തങ്ങളില്‍
നിന് മൌന ഗര്‍ത്തങ്ങളില്‍
നിളതന്‍ എങ്ങലടി.
പിന്നെയും പുലരികള്‍ ,
പിന്നെയും പുലരികള്‍ ,
ഉരുകും പകലുകള്‍
പിമ്പറ്റിയെത്തും വര്‍ഷ
പിമ്പറ്റിയെത്തും വര്‍ഷ
രാത്രികള്‍ ; വസന്തവും.
വിദുര രാഗം മൂളി
വിദുര രാഗം മൂളി
യൊഴുകിത്തെളിയുമ്പോള്‍
വിബുധ നക്ഷത്ര
വിബുധ നക്ഷത്ര
മന്ദസ്മിതം നിളയിലും.
അതിരു കാണാക്കട
അതിരു കാണാക്കട
ങ്കഥകളിലൂടന്നു
പറന്നു പോകും ; പോയ
പറന്നു പോകും ; പോയ
പുഴകള്‍ തിരഞ്ഞു നാം.
അതുവരേക്കുമെന്റെ
അതുവരേക്കുമെന്റെ
പകലിലെരിയുവാന്‍
മധുരമാമീയൊരു
മധുരമാമീയൊരു
സ്മരണമാത്രം മതി.
പതുക്കെച്ചാഞ്ഞെന്‍
പതുക്കെച്ചാഞ്ഞെന്‍
വെണ്ണിലാവേ നീ വിരിക്കുക
ഉറക്കപ്പായൊന്നെന്റെ
ഉറക്കപ്പായൊന്നെന്റെ
ഉണ്ണിയെക്കിടത്തുവാന്‍.
10 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
ണ്ടെങ്കിലും ഇനി നിന്റെ
കിനാവില് , പകലുകള്‍
നക്ഷത്ര ദൂരം താണ്ടും.
കവിത്,
സുന്ദരപദങ്ങളാല്‍ അലംകൃതം,
പച്ചപുതച്ച പ്രകൃതിയെപ്പോല്‍.
നന്നായ് ആസ്വദിച്ചു.
ആശംസകള്‍
കവിത വായിച്ചതിനും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.
കിനാവില് , പകലുകള്‍ നക്ഷത്ര ദൂരം താണ്ടും
മനോഹരം... ഇനിയും വരും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ