കണക്കു പുസ്തകം
- കണക്കിന്റെ പുസ്തകത്തില്‍
- തുറക്കപ്പെടുമ്പോഴാണ്,
- കണ്ണുകള്‍ കൈവിട്ടു പോവുക.
- കള്ളികളില്‍ ഒതുങ്ങാത്തവ
- കയര്‍ പൊട്ടിക്കുമ്പോള്‍
- വണ്ടിക്കണക്കിനുണ്ടാവും വട്ടപ്പൂജ്യം.
- വള്ളിപുള്ളികളിട്ടാലും
- വാലും തലയും വയ്ക്കാത്തത്
- വരവു ചിലവു കണക്ക്.
- വിക്സിന്റെ വില കേട്ടാല്‍
- (വി)ശ്വസിക്കാന്‍ പ്രയാസമുണ്ടെങ്കില്‍
- ചുക്കും കുരുമുളകും കൊണ്ട്
- വിട്ടു പോവാത്ത ചുറ്റിക്കണക്ക്.
- പ്രാക്കും പരിശോധനയും
- പ്രാതലാക്കുമ്പോള്‍ സുഖംകിട്ടും,
- അതിന്റെ ആശുപത്രിക്കണക്കില്‍
- പ്രമേഹം..പ്രഷര്‍
- പന്നിപ്പനി..ചിക്കന്‍ഗുനിയ
- പറഞ്ഞു പരത്താന്‍ പറ്റിയ കണക്കാണ്.
- മടക്കിയ മഴക്കുട പോലെ
- ഇരിക്കുന്നിടം പെയ്യുന്നതാണ്
- നരച്ച മനക്കണക്ക്.
- കുപ്പി പൊട്ടിച്ചതും കുടുംബം വെളുപ്പിച്ചതും
- ഒറ്റക്കണക്ക്.
- തുപ്പലും തൂറലും ആഘോഷമാക്കുമ്പോള്‍
- തുടര്‍ന്നങ്ങോട്ട് നാറ്റക്കണക്ക്.
- അക്കങ്ങളിലൊന്നും അവസാനിക്കാതെ
- ഒരു നടുക്കമായ് അകത്തു കിടക്കും
- ചില അഴിമതിയുടെ കണക്കുകള്‍ .
- പടിക്കു പുറത്താക്കിയാലും
- പരാതിയില്ലാത്ത പട്ടിണിക്കണക്കുകള്‍
- പാരാസിറ്റമോളിന്റെ ചിരിക്കുള്ളിലെല്ലാം
- പലിശക്കണക്കുകള്‍
- പുതുക്കിയ നിരക്കില്‍ പ്രദര്‍ശിപ്പിക്കുന്നവയാണ്
- പ്രണയത്തിന്റെയും
- പണയത്തിന്റെയും കണക്ക്.
- വിറ്റാല്‍ വരവൊന്നും കാണില്ല
- വിവാഹക്കണക്കിന്
- ദുര്‍വിധിയുടെ കണക്കിലുണ്ടാകും
- വന്‍ ചതിക്കുഴികള്‍
- കണക്ക് പുസ്തകം അടച്ചു കഴിഞ്ഞാലും
- കളം വിട്ടുപോവാത്തവയുണ്ട്.
- അത് കണ്ണീര്‍ക്കണക്കുകള്‍
- കാലഹരണപ്പെടാത്തവയാണ് ചില
- ചോരക്കണക്കുകള്‍ ..
- കയ്യും കണക്കുമില്ലാത്തതും ഉണ്ട്
- അതാണ് ദൈവം കണക്കാക്കിയത്.
4 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
ആശംസകള്‍ ....
ക്വാട്ടിയാല്‍ എല്ലാവരിയും ക്വാട്ടണം,അത്രയ്ക്കു നന്നു.
"പുതുക്കിയ നിരക്കില്‍ പ്രദര്‍ശിപ്പിക്കുന്നവയാണ്,
പ്രണയത്തിന്റെയും പണയത്തിന്റെയും കണക്ക്."
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ